24. യോഹന്നാൻ യേശുവിനെ സ്നാനപ്പെടുത്തുന്നു
സഖര്യാവിന്റെയും എലിശബത്തിന്റെയും മകനായ യോഹാന്നാൻ വളർന്ന് ഒരു പ്രവാചകനായി തീർന്നു. അവൻ മരുഭൂമിയിൽ ആണ് താമസിച്ചിരുത്. അവന്റെ ആഹാരം വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു. ഓട്ടക രോമം കൊണ്ടുളള വസ്ത്രമാണ് അവൻ ധരിച്ചിരുന്നത്.
വളരെയധികം ജനങ്ങൾ അവന്റെ പ്രസംഗം കേൾക്കുവാൻ മരുഭൂമിയിൽ വന്നു കൂടി. അവന്റെ പ്രസംഗവിഷയം 'ദൈവരാജ്യം സമീപിച്ചിരിക്കുകയാൽ മനസാന്തരപ്പെടുവിൻ' എതായിരുന്നു.
യോഹാന്റെ പ്രസംഗം കേട്ട പലരും അനുതപിക്കുകയും യോഹന്നാനാൽ സ്നാനം ഏൽക്കുകയും ചെയ്തു. അനേകം മതനേതാക്കൻമാർ സ്നാനപ്പെടുവാൻ യോഹാന്റെ അടുക്കൽ വന്നു എങ്കിലും അവർ അനുതപിക്കുകയോ തങ്ങളുടെ പാപത്തെ ഓർത്ത് പശ്ചാത്തപിക്കുകയോ ചെയ്തില്ല
യോഹാൻ മതനേതാക്കളോട്, 'സർപ്പസന്തതികളേ, പശ്ചാത്തപിക്കുകയും നിങ്ങളുടെ സ്വാഭാവത്തിൽ മാറ്റം വരുത്തുകയും ചെയ്വീൻ, ഫലം കായ്ക്കാത്ത വൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടും.' '
ഇതാ ഞാനെന്റെ ദൂതനെ നിനക്കു മുമ്പായി അയയ്ക്കുന്നു, അവൻ നിന്റെ വഴിയൊരുക്കും എന്ന് പ്രവാചകൻമാർ പ്രവചിച്ചത് യോഹാനാൽ നിവൃത്തിയായി.'
അടുത്ത ദിവസം യോഹന്നാനാൽ സ്‌നാനപ്പെടുവാൻ യേശു വന്നു. യോഹന്നാൻ യേശുവിനെ കണ്ടപ്പോൾ, 'ഇതാ ലോകത്തിന്റെ പാപത്തെ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്' എന്ന് പറഞ്ഞു.
യോഹന്നാൻ യേശുവിനോട്, 'ഞാൻ നിന്നെയല്ല, നീ എന്നെ സ്‌നാനപ്പെടുത്തുതാണ് ഉചിതം' എന്ന് പറഞ്ഞു. യേശു പാപരഹിതനായിരുന്നിട്ടും യോഹന്നാനാൽ അവൻ സ്‌നാനം ഏറ്റു
സ്‌നാനത്തിനുശേഷം യേശു വെളളത്തിൽനിന്ന് കയറിയപ്പോൾ പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ അവന്റെ മേൽ ആവസിച്ചു. അപ്പോൾ സ്വർഗ്ഗത്തിൽ നി് ഒരു ശബ്ദം കേട്ടു. 'നീ എന്റെ പ്രീയ പുത്രൻ, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.'
ദൈവം യോഹന്നാനോടു പറഞ്ഞിരുന്നു ' സ്‌നാനപ്പെടുമ്പോൾ ആരിലാണോ പരിശുദ്ധാത്മാവ് ആവസിക്കുത് അവനാണ് ദൈവപുത്രൻ'. ദൈവം ഏകനാണ് . യോഹന്നാൻ യോശുവിനെ സ്‌നാനപ്പെടുത്തിയപ്പോൾ അവൻ, പിതാവായ ദൈവം പുത്രനായ ദൈവത്തോട് സംസാരിക്കുത് കേൾക്കുകയും പരിശൂദ്ധാത്മാവാം ദൈവത്തെ കാണുകയും ചെയ്തു
A Bible story from: Matthew 3; Mark 1:9-11; Luke 3:1-23