34. യേശു പഠിപ്പിച്ച കഥകൾ
ദൈവരാജ്യത്തെക്കുറിച്ച് മറ്റു പല കഥകളിലൂടെയും യേശു പഠിപ്പിച്ചു. അതിലൊരുകഥ ഇങ്ങനെയായിരുന്നു. ''ദൈവരാജ്യം ഒരാൾ തന്റെ നിലത്ത് നട്ട കടുകിനെപ്പോലെയാണ്. കടുക് വളരെ ചെറുതാണ്.
എന്നാൽ ആ കടുകുമണി പൊട്ടിപ്പിളർന്ന്, വളർന്ന് വരുമ്പോൾ അത് ഏറ്റവും വലിയൊരു ചെടിയായിത്തീരുന്നു. അതിൽ കിളികൾക്ക് വന്ന് വിശ്രമിക്കാൻ തക്കതായ ചില്ലകളുണ്ടാകുന്നു''
യേശു പറഞ്ഞ മറ്റൊരു കഥ ''ദൈവരാജ്യം അപ്പമുണ്ടാക്കുന്ന മാവിൽ പുളിപ്പ് ചേർക്കുന്നതുപോലെയാണ് ഒരു സ്ത്രീ അല്പം പുളിപ്പ് മാവിൽ ചേർക്കുന്നു. കുറച്ച് സമയം കഴിയുമ്പോൾ ആ പുളിപ്പ് മുഴുവൻ മാവിലും വ്യാപിക്കുന്നു''.
മറ്റൊരു കഥ ''ദൈവരാജ്യം ഒരു വ്യക്തി നിലത്ത് കുഴിച്ചിട്ട നിധിപോലെയാണ് മറ്റൊരാൾ അത് കണ്ടുപിടിച്ചിട്ട് സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് നിധി കുഴിച്ചിട്ടിരിക്കുന്ന നിലം തനിക്കായി വാങ്ങുന്നു''.
''ദൈവരാജ്യം എല്ലാം തികഞ്ഞ ഏറ്റവും വിലയേറിയ മുത്തിനെപ്പോലെയാണ് ഒരു മുത്തുവ്യാപാരി കണ്ടിട്ട്, തനിക്കുള്ളതൊക്കെയും വിറ്റ് ആ മുത്ത് വാങ്ങുന്നു''.
അതിനുശേഷം യേശു, തങ്ങളുടെ സ്വന്തം സൽപ്രവർത്തികളിൽ അഹങ്കരിച്ച് മറ്റുള്ളവരെ വിലയില്ലാത്തവരായി കാണുന്നവരെപ്പറ്റി ഒരു കഥ പറഞ്ഞു. അതിപ്രകാരമായിരുന്നു. ''രണ്ടുപേർ പള്ളിയിൽ പ്രാർത്ഥിക്കാൻ പോയി. ഒരാൾ ഒരു ചുങ്കം പിരിവുകാരനും മറ്റെയാൾ മതനേതാവുമായിരുന്നു.
മതനേതാവ് ഇപ്പകാരം പ്രാർത്ഥിച്ചു. ദൈവമേ ഞാൻ ഒരു കൊള്ളക്കാരനോ വ്യഭ്യചാരിയോ, അനീതിയുള്ളവനോ ഈ നിൽക്കുന്ന ചുങ്കം പിരിക്കുന്ന വ്യക്തിയേപ്പോലെയോ ഉള്ള പാപിയല്ലാത്തതിനാൽ അങ്ങേയ്ക്ക് നന്ദി''.
മതനേതാവ് ഇപ്പകാരം പ്രാർത്ഥിച്ചു. ദൈവമേ ഞാൻ ഒരു കൊള്ളക്കാരനോ വ്യഭ്യചാരിയോ, അനീതിയുള്ളവനോ ഈ നിൽക്കുന്ന ചുങ്കം പിരിക്കുന്ന വ്യക്തിയേപ്പോലെയോ ഉള്ള പാപിയല്ലാത്തതിനാൽ അങ്ങേയ്ക്ക് നന്ദി''.ഞാൻ ആഴ്ചയിൽ രണ്ട് പ്രാവശ്യം ഉപവസിക്കുന്നു, കൂടാതെ എനിക്ക് കിട്ടുന്ന എല്ലാറ്റിന്റെയും പത്തിലൊന്ന് ഞാൻ പള്ളിക്ക് കൊടുക്കുന്നു.
എന്നാൽ ചുങ്കം പിരിവുകാരൻ ദൂരെ മാറിനിന്ന് നെഞ്ചത്തടിച്ച് കരഞ്ഞുകൊണ്ട് ഇപ്രകാരം പ്രാർത്ഥിച്ചു. ദൈവമേ, ഞാനൊരു പാപിയാണ്, എന്നോട് കരുണ കാണിക്കണമേ''.
എന്നിട്ട് യേശു ഇപ്രകാരം പറഞ്ഞു, ഞാൻ നിങ്ങളോട് സത്യമായി പറയുന്നു, ദൈവം ആ ചുങ്കം പിരിവുകാരന്റെ പ്രാർത്ഥന കേൾക്കുകയും അവനെ നീതീകരിക്കുകയും ചെയ്തു. എന്നാൽ ആ മത നേതാവിന്റെ പ്രാർത്ഥന ദൈവം കേട്ടില്ല, ദൈവം അഹങ്കാരികളെ താഴ്ത്തുകയും, താഴ്മയുള്ളവരെ ഉയർത്തുകയും ചെയ്യുന്നു.
A Bible story from: Matthew 13:31-33, 44-46; Mark 4:30-32; Luke 13:18-21; 18:9-14