Malayalam: OPEN BIBLE STORIES

Updated ? hours ago # views See on DCS

32. യേശു ഭൂതഗ്രസ്തനെയും, രോഗിയായ സ്ത്രീയെയും സൗഖ്യമാക്കുന്നു

Image

ഒരുദിവസം യേശവും ശിഷ്യൻമാരും തോണിയിൽ കയരി ഗരസേന്യ എന്ന സ്ഥലത്തേക്ക് പോയി.

Image

അവർ തടാകത്തിന്റെ അക്കരെയുള്ള ആ ദേശത്ത് എത്തിയപ്പോൾ ഭൂതം ബാധിച്ച ഒരു മനുഷ്യൻ യേശുവിന്റെ അരികിലേക്ക് ഓടിവന്നു

Image

അയാൾ വളരെ ശക്തനായിരുന്നതിനാൽ ആർക്കും അയാളെ നിയന്ത്രിക്കാനാവുമായിരുന്നില്ല. ആളുകൾ അയാളെ ചങ്ങലകൊണ്ട് പലവട്ടം ബന്ധിച്ചെങ്കിലും അയാൾ അതെല്ലാം ഉടനെതന്നെ പൊട്ടിച്ചുകളയുമായിരുന്നു

Image

അവിടെയുള്ള ശവക്കല്ലറകളിലായിരുന്നു അയാളുടെ വാസം. അയാൾ വസ്ത്രമൊന്നും ധരിക്കില്ലായിരുന്നു, അതുമാത്രമല്ല കല്ലുകൊണ്ട് സ്വന്തം ശരീരമാകെ അയാൾ മുറിവുണ്ടാക്കുകയും ചെയ്തിരുന്നു

Image

യേശുവിന്റെ അടുക്കലെത്തിയ അയാൾ യേശുവിന്റെ കാൽക്കൽ വീണു. അപ്പോൾ യേശു അയാളിലെ ഭൂതത്തോട് '' ഈ മനുഷ്യനിൽ നിന്നും പുറത്ത്‌പോകുവിൻ'' എന്ന് കല്പിച്ചു.

Image

അപ്പോൾ ആ മനുഷ്യനിലുള്ള ഭൂതം ''വലിയവനായ ദൈവപുത്രാ, ഞങ്ങളെ ഉപദ്രവിക്കരുതേ'', എന്ന് അപേക്ഷിച്ചു. അപ്പോൾ യേശു ''നിന്റെ പേരെന്ത്''എന്ന് ചോദിച്ചു. അപ്പോൾ ഭൂതങ്ങൾ ''ഞങ്ങൾ അനേകർ ആകുന്നുക'' എന്ന് പറഞ്ഞു.

Image

ആ ഭൂതങ്ങൾ പിന്നെയും '' ഞങ്ങളെ'' ദയവായി ഇവിടെനിന്നും പറഞ്ഞ് വിടരുതേ,'' എന്ന് ഏപക്ഷിച്ചു. അവിടെ അടുത്തായി ഒരു പന്നിക്കൂട്ടം മേയുന്നുണ്ടായിരുന്നു. ആ ഭൂതങ്ങൾ വീണ്ടും യേശുവിനോട് ''ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കണമേ'' എന്ന് അപേക്ഷിച്ചു. യേശു അതിന് അനുവാദം കൊടുത്തു.

Image

ഉടൻതന്നെ ഭൂതങ്ങൾ ആ മനുഷ്യനെ വിട്ട് പന്നിക്കൂട്ടത്തിലേക്ക് കയറി. അപ്പോൾ ആ പന്നികൾ കൂട്ടത്തോടം ഓടി തടാകത്തിൽ ചാടി മുങ്ങിച്ചത്തു. ഏകദേശം രണ്ടായിരം പന്നികൾ ആ കൂട്ടത്തിലുണ്ടായിരുന്നു

Image

പന്നികളെ മേയ്ച്ചുകൊണ്ടിരുന്നവർ ഇതുകണ്ട് ഓടി പട്ടണത്തിൽ ചെന്ന് സംഭവിച്ചതെല്ലാം എല്ലാവരോടും പറഞ്ഞു. വിവരമറിഞ്ഞ് പട്ടണക്കാരെത്തിയപ്പോൾ ഭൂതം ബാധിച്ചിരുന്നയാൾ ശാന്തമായും സൗഖ്യമായും ഇരിക്കുന്നതു കണ്ടു.

Image

ഇതെല്ലാം കണ്ട് ഭയന്നുപോയ അവർ യേശുവിനോട് അവിടം വിട്ടുപോകുവാൻ അപേക്ഷിച്ചു. യേശു പോകാൻതുടങ്ങിയപ്പോൾ സൗഖ്യം പ്രാപിച്ച മനുഷ്യനും യേശുവിനോടൊപ്പം പോകുവാൻ ആഗ്രഹിച്ചു

Image

എന്നാൽ യേശു അയാളോട് '' നീ വീട്ടിൽ പോയി നിന്റെ കൂട്ടുകാരോടും,

കുടുംബക്കാരോടുമെല്ലാം ദൈവം നിനക്കായി ചെയ്ത കാര്യങ്ങളെക്കുറിച്ച് സാക്ഷ്യം പറയുക'' എന്ന് കല്പിച്ചു.

Image

അപ്പോൾ ആ മനുഷ്യൻ മടങ്ങിപ്പോയി യേശു തനിക്കുവേണ്ടി ചെയ്തതിനെപ്പറ്റി എല്ലാവരോടൂം പറഞ്ഞു. അയാളുടെ വാക്കുകൾ കേട്ട എല്ലാവരും ആശ്ചര്യപ്പെട്ടു.

Image

അവിടെന്നിനും യേശു തടാകത്തിന്റെ മറുകരയിലെത്തി. അവിടെ എത്തിയപ്പോൾ വലിയ ഒരുജനക്കൂട്ടം അദ്ദേഹത്തിന്റെ ചുറ്റും കൂടി. അക്കൂട്ടത്തിൽ പന്ത്രണ്ട് വർഷങ്ങളായി രക്തസ്രാവം ഉള്ള ഒരു സ്ത്രീയുമുണ്ടായിരുന്നു. വളരെയധികം പണം ചികിത്സയ്ക്കായി ചെലവാക്കിയിട്ടും രോഗം കൂടുകയല്ലാതെ കുറവൊന്നുമുണ്ടായില്ലായിരുന്നു

Image

യേശു അനേകം രോഗികളെ സൗഖ്യമാക്കിയിട്ടുണ്ടെന്ന് ആ സ്ത്രീ കേട്ടിരുന്നു. യേശുവിന്റെ വസ്ത്രിത്തിന്റെ അറ്റത്തെങ്കിലും തൊടുവാൻ സാധിച്ചാൽ തനിക്ക് ഉറപ്പായും സൗഖ്യം കിട്ടുമെന്ന് ആ സ്ത്രീ വിശ്വസിച്ചു. അവർ യേശുവിന്റെ പുറകിൽക്കൂടി വന്ന് അദ്ദേഹത്തിന്റ വസ്ത്രത്തിന്റെ അറ്റത്ത് തൊട്ടു. ആ നിമിഷം അവരുടെ രക്തസ്രാവം നിന്ന് അവർക്ക് സൗഖ്യം ലഭിച്ചു.

Image

ഉടനെ തന്നെ തന്റെ ശരീരത്തിൽനിന്നും ശക്തി പുറപ്പെട്ടു എന്ന് യേശുവിന് മനസ്സിലാവുകയും അദ്ദേഹം തിരിഞ്ഞുനിന്ന്, ''ആരാണ് എന്നെ തൊട്ടത്'' ? എന്ന് ചോദിക്കുകയും ചെയ്തു. അപ്പോൾ ശിഷ്യൻമാർ യേശുവിനോട് പറഞ്ഞു ''ഗുരുവേ ഇവിടെ വളരെയധികം ആളുകൾ അങ്ങയെ തിക്കുകയും തിരക്കുകയും ചെയ്യുന്നതിനിടയിൽ അങ്ങയെ തൊട്ടതാരെന്ന് അങ്ങ് .ചോദിക്കുന്നതെന്ത്''?

Image

എന്നാൽ യേശുവിന്റെ ചോദ്യം കേട്ട, സൗഖ്യമായ സ്ത്രീ ഭയപ്പെട്ട് യേശുവിന്റെ, കാൽക്കൽ വീണു, താൻ ചെയ്തകാര്യം അവൾ പറയുകയും ചെയ്തു. അപ്പോൾ യേശു ആ സ്ത്രീയോട് ''നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കന്നു, സമാധാനത്തോടെ പൊയ്‌ക്കൊൾക'' എന്ന് പറഞ്ഞു.

A Bible story from: Matthew 8:28-34; 9:20-22; Mark 5:1-20; 5:24b-34; Luke 8:26-39; 8:42b-48